തെഹ്റാൻ: തെക്കുകിഴക്കൻ ഇറാനിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ച ഭീകരർ രണ്ട് പൊലീസുകാരെ കൊലപ്പെടുത്തിയതായി ഔദ്യോഗിക ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ അകലെ സിസ്താൻ പ്രവിശ്യയിലെ സഹെദാൻ നഗരത്തിലാണ് ആക്രമണമുണ്ടായത്.
സായുധസംഘം ആക്രമണം നടത്തിയപ്പോൾ സുരക്ഷ ഉദ്യോഗസ്ഥർ തിരിച്ചു വെടിവെച്ചു. വെടിവെപ്പിൽ രണ്ട് പൊലീസുകാരും നാല് ഭീകരരും കൊല്ലപ്പെട്ടതായി റവലൂഷനറി ഗാർഡ് പ്രസ്താവനയിൽ പറഞ്ഞു.
ഗ്രനേഡുകളുമായെത്തിയ അക്രമി സംഘം പൊലീസ് സ്റ്റേഷൻ പിടിച്ചെടുക്കാനാണ് ശ്രമിച്ചതെന്ന് പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അലിറേസ മർഹമാതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.