ബാൾട്ടിമോർ: യു.എസിൽ രണ്ടിടങ്ങളിലായി നടന്ന വെടിവെപ്പുകളിൽ രണ്ടുപേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. ബാൾട്ടിമോർ നഗരത്തിൽ ആഘോഷപരിപാടിക്കിടെയുണ്ടായ വെടിവെപ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. ഇവിടെ 28 പേർക്ക് പരിക്കുണ്ട്. ഇതിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്ന് ബാൾട്ടിമോർ ആക്ടിങ് പൊലീസ് കമീഷണർ റിച്ചാർഡ് വോർളി പറഞ്ഞു.
ജൂലൈ നാല് ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിക്കിടെയാണ് വെടിവെപ്പ് നടന്നത്. രാത്രി 12.30ഓടെയാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
രണ്ടാമത്തെ സംഭവത്തിൽ, ഞായറാഴ്ച പുലർച്ചെ കൻസാസിലെ നൈറ്റ് ക്ലബിലുണ്ടായ വെടിവെപ്പിൽ ഏഴുപേർക്ക് പരിക്കേറ്റു. തിക്കിലും തിരക്കിലും പെട്ട് മറ്റ് രണ്ടുപേർക്കും പരിക്കുണ്ട്. വെടിയേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. നാലു തോക്കുകളിൽനിന്നാണ് വെടിയുതിർത്തതെന്ന് പൊലീസ് ഓഫിസർ ആരോൺ മോസസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.