യുക്രെയ്ൻ പ്രതിസന്ധി: പുടിനുമായി മോദി ചർച്ച നടത്തിയേക്കും

ന്യൂഡൽഹി: യുക്രെയ്നിലെ റഷ്യൻ ആക്രമണത്തിന് പിന്നാലെ പ്രസിഡന്റ് വ്ലാഡമിർ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമെന്ന് സൂചന. ഇരു രാഷ്ട്രനേതാക്കളും ഇന്ന് രാത്രി ചർച്ച നടത്തുമെന്നാണ് സൂചന. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. നേരത്തെ ഇന്ത്യയിലെ യുക്രെയ്ൻ അംബാസിഡർ പ്രശ്നത്തിൽ ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

'ഇന്ത്യക്ക് റഷ്യയുമായി പ്രത്യേക ബന്ധമാണുള്ളത്. റഷ്യ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനുമായും ഞങ്ങളുടെ പ്രസിഡന്റ് വ്ലാദിമിർ സെലെൻസ്കിയുമായും അടിയന്തരമായി ബന്ധപ്പെടണമെന്നായിരുന്നു യുക്രെയ്ൻ അംബാസിഡറുടെ ആവശ്യം.

'ലോകനേതാക്കളുടെ വാക്കുകൾ എത്രമാത്രം പുടിൻ ശ്രദ്ധിക്കുമെന്ന് അറിയില്ല. പക്ഷേ, മോദിയുടെ നിലപാട് ഞങ്ങൾക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകൾ കേട്ടാൽ പുടിൻ അതിനേക്കുറിച്ച് ചിന്തിക്കുകയെങ്കിലും ചെയ്യും. അത്തരമൊരു അനുകൂല നിലപാട് ആണ് ഇന്ത്യൻ സർക്കാറിൽ നിന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഈഗർ പറഞ്ഞിരുന്നു.

News Summary - Prime Minister Narendra Modi likely to speak to Russian President Vladimir Putin tonight: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.