റാമല്ല: വെസ്റ്റ്ബാങ്കിൽ ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേൽ വെടിവെച്ചുകൊന്നു. വെസ്റ്റ് ബാങ്കിലെ ജെനിൻ നഗരത്തിലാണ് സലാഹ് അൽ ബുറൈകി (19) എന്ന ഫലസ്തീനി വെള്ളിയാഴ്ച പുലർച്ച 1.45ന് വെടിയേറ്റു മരിച്ചത്. കഴുത്തിൽ വെടിയേറ്റ സലാഹ് ഉടൻ മരിച്ചു. ജെനിൻ നഗരത്തിലും ഇവിടത്തെ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ സൈന്യം പരിശോധന നടത്തി ഒരു മണിക്കൂറിനകമാണ് സംഭവം.
പരിശോധനക്കെത്തിയ സൈനികരും നിരായുധരായ ഫലസ്തീൻ യുവാക്കളും തമ്മിൽ സംഘർഷമുണ്ടായതായി അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. മൂന്നു ഫലസ്തീനികൾക്ക് പരിക്കേറ്റിട്ടുണ്ട്. വെസ്റ്റ്ബാങ്കിൽ ഈ വർഷം സംഘർഷം വ്യാപകമായിട്ടുണ്ട്. കഴിഞ്ഞ മാസം ഇസ്രായേൽ സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടാൻ നുബ്ലുസിൽ ബാരിക്കേഡുകൾ നിർമിച്ചും വ്യാപക പരിശോധന നടത്തിയും 4.2 ലക്ഷത്തോളം ഫലസ്തീനികളെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.