കൗമാരക്കാരനെ കൊലപ്പെടുത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നൈക്ക് ജോർഡാൻ തലവൻ

വാഷിങ്ടൺ: കൗമാരക്കാരനെ കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി നൈക്ക് ജോർഡാൻ ബ്രാൻഡിെൻറ തലവൻ ലാറി മില്ലർ. 1965ൽ താനൊരു 18 വയസുകാരനെ കൊലപ്പെടുത്തിയെന്നാണ് അദ്ദേഹത്തിെൻറ വെളിപ്പെടുത്തൽ. ബുധനാഴ്ച ഒരു സ്പോർട്സ് മാസികക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. 2022ൽ ആത്മകഥ പുറത്തിറങ്ങാനിരിക്കെയാണ് നൈക്ക് തലവെൻറ വെളിപ്പെടുത്തലെന്നതും ശ്രദ്ധേയാണ്.

13ാം വയസിൽ സിഡാർ അവന്യുവെന്ന ഗ്യാങ്ങിൽ ചേരുന്നത് വരെ താൻ അധ്യാപകർക്ക് പ്രിയപ്പെട്ടവനായ വിദ്യാർഥിയായിരുന്നുവെന്ന് മില്ലർ പറയുന്നു. 16ാം വയസിൽ തെൻറ സുഹൃത്തിനെ മറ്റൊരു ഗ്യാങ്ങിലെ ഒരാൾ കൊലപ്പെടുത്തി. ഇതിന് പ്രതികാരം ചെയ്യാൻ ഞങ്ങളുടെ ഗ്യാങ് തീരുമാനിച്ചുറപ്പിച്ചു. തുടർന്ന് എഡ്വേർഡ് വൈറ്റെന്ന 18കാരനെ തങ്ങൾ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മില്ലർ പറയുന്നു. കൊലപാതകം നടക്കുേമ്പാൾ ഞങ്ങളെല്ലാവരും മദ്യലഹരിയിലായിരുന്നു.

തുടർന്ന് ജയിലായ മില്ലർ ദീർഘകാലത്തിന് ശേഷമാണ് അവിടെ നിന്നും പുറത്തിറങ്ങിയത്. ജയിലിൽവെച്ച് അക്കൗണ്ടിങ് പഠിച്ച മില്ലർ പുറത്തിറങ്ങിയതിന് ശേഷം ജോലിക്ക് ശ്രമിച്ചുവെങ്കിലും അത് ലഭിച്ചില്ല. പിന്നീട് നിരവധി ശ്രമങ്ങൾക്ക് ശേഷം ക്രാഫ്റ്റ് ഫുഡ്സ് ആൻഡ് കാംബെൽ സോപ്പ് കമ്പനിയിൽ അദ്ദേഹത്തിന് ജോലി ലഭിച്ചു. 1997ൽ നൈക്ക് ബാസ്കറ്റ്ബോളിെൻറ പ്രസിഡൻറായ മില്ലർ 1999ൽ ജോർഡാൻ ബ്രാൻഡിെൻറ തലപ്പത്തുമെത്തി.

Tags:    
News Summary - Nike Jordan boss Larry Miller says he shot a teenager dead in 1965

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.