സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആസ്ട്രേലിയയിലെ ഇന്ത്യക്കാർ സ്വീകരിക്കുന്നു

മോദി ആസ്ട്രേലിയയിൽ

സിഡ്നി: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ അവസാനഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആസ്ട്രേലിയയിലെത്തി. സിഡ്നിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനെസ് സ്വീകരിച്ചു. സിഡ്നിയിലെ ഇന്ത്യക്കാരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.

പാപ്വ ന്യൂഗിനിയിലെ സന്ദർശനത്തിനുശേഷമാണ് ആസ്ട്രേലിയയിലേക്ക് യാത്രതിരിച്ചത്. മേയ് 24വരെ ആസ്ട്രേലിയൻ സർക്കാറിന്‍റെ അതിഥിയായി തുടരുന്ന നരേന്ദ്ര മോദി ആസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹവുമായുള്ള സിഡ്നിയിൽ നടക്കുന്ന പൊതുപരിപാടിയിലും പങ്കെടുക്കും. ശക്തവും സുരക്ഷിതവുമായ ഇന്തോ- പസഫിക്കിനായി ഇന്ത്യയും ആസ്ട്രേലിയയും പ്രതിജ്ഞാബന്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനെസ് പറഞ്ഞു.

Tags:    
News Summary - Narendra Modi reaches Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.