നായ്പിഡ: ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 76ാം വാർഷികാഘോഷ വേളയിൽ മ്യാന്മറിലെ പട്ടാള ഭരണകൂടം 10,000ത്തോളം തടവുകാർക്ക് മാപ്പുനൽകി. ഇവരിൽ സൈനിക ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരിൽ തടവിലായവരുണ്ടോ എന്ന കാര്യം വ്യക്തമല്ല. 114 വിദേശതടവുകാർക്കും സീനിയർ ജനറൽ മിൻ ആംഗ് ഹ്ലെയിങ് മാപ്പുനൽകിയതായി സൈനിക കൗൺസിൽ അറിയിച്ചു.
ഇവരെ നാടുകടത്തും. വ്യാഴാഴ്ച തുടങ്ങിയ മോചനം പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. രാഷ്ട്രീയ തടവുകാരെ പതിറ്റാണ്ടുകൾ തടവിലിട്ട് കുപ്രസിദ്ധി നേടിയ യാങ്കോണിലെ ഇൻസീൻ ജയിലിന് മുന്നിൽ കഴിഞ്ഞദിവസം കാലത്തുമുതൽ തടവുകാരുടെ ബന്ധുക്കൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മോചിക്കപ്പെടുന്നവരിൽ ഓങ്സാൻ സൂചിയുണ്ടോ എന്ന കാര്യത്തിൽ പ്രത്യേക അറിയിപ്പൊന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.