ഖർത്തൂം: ഏപ്രിൽ 15ന് സുഡാനിൽ ആരംഭിച്ച സായുധ കലാപത്തിനു പിന്നാലെ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തത് രണ്ടര ലക്ഷത്തോളം പേർ. എട്ടര ലക്ഷത്തോളം പേർ രാജ്യത്ത് ഭവനരഹിതരായി മാറിയെന്നും ഐക്യരാഷ്ട്ര സഭയുടെ അഭയാർഥി ഏജൻസി വ്യക്തമാക്കി.
തലസ്ഥാനമായ ഖർത്തൂമിലാണ് പോരാട്ടം മുഖ്യമായും നടന്നതെങ്കിലും പടിഞ്ഞാറൻ മേഖലയിലുള്ള ദർഫൂറിൽ ഉൾപ്പെടെ മറ്റു ഭാഗങ്ങളിലും സംഘർഷം അരങ്ങേറിയിരുന്നു. അയൽരാജ്യമായ ഛാദിലേക്ക് ഇതുവരെ എത്തിയത് 60,000ത്തോളം അഭയാർഥികളാണ്. ദിനംപ്രതിയെന്നോണം അഭയാർഥികൾ എത്തുന്നതിനാൽ എണ്ണം ഇനിയും ഉയർന്നേക്കുമെന്ന് സഹായ ഏജൻസികൾ പറയുന്നു. അഭയാർഥികളായെത്തിയ ആയിരക്കണക്കിനാളുകൾ ഇനിയും രജിസ്റ്റർ ചെയ്തിട്ടുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.