ടോക്കിയോ: തെക്കുപടിഞ്ഞാറൻ ജപ്പാനിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായി. ഭൂചലനം തെക്കുപടിഞ്ഞാറൻ പ്രധാന ദ്വീപായ ക്യുഷുവിനെ പിടിച്ച് കുലുക്കിയതായി ജപ്പാനിലെ കാലാവസ്ഥാ ഏജൻസി അറിയിച്ചു. അതേസമയം, ആദ്യഘട്ടത്തിൽ തീരപ്രദേശങ്ങളിൽ നൽകിയ സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
രാത്രി 9.19ന് ഹ്യൂഗ-നാഡ കടലിലാണ് ഭൂകമ്പം റിപ്പോർട്ട് ചെയ്തതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ ഏജൻസി അറിയിച്ചു. എവിടെയും നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. മുൻകരുതലിനായി തീരപ്രദേശങ്ങളിലെ താമസക്കാരോട് ഒഴിയാൻ നിർദേശിച്ചിട്ടുണ്ട്. അടുത്ത രണ്ടോ മൂന്നോ ദിവസങ്ങളിൽ തുടർചലനങ്ങൾ ഉണ്ടാകാമെന്നും ജാഗ്രത വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.