പെൻസിൽവാനിയ: ഭാര്യയെയും അമ്മയെയും കൊലപ്പെടുത്തിയ കേസിൽ മുൻ ഇന്ത്യൻ അത്ലറ്റ് അറസ്റ്റിൽ. 1983ലെ കുവൈത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഷോട്പുട്ടിൽ വെങ്കലം േനടിയ ഇഖ്ബാൽ സിങ് (62) ആണ് പെൻസിൽവാനിയയിലെ ഡെലാവർ കൗണ്ടിയിൽ അറസ്റ്റിലായത്.
അമ്മ നാസിബ് കൗർ, ഭാര്യ ജസ്പാൽ കൗർ എന്നിവരുടെ കഴുത്തിന് മുറിവേൽപിച്ചാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം ഇഖ്ബാൽ സിങ് മകനെയും മകളെയും വിളിച്ച് രണ്ടുപേരെയും ഇല്ലാതാക്കിയെന്ന് പറയുകയായിരുന്നു.
മക്കൾ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ സ്വയം ഏൽപിച്ച മുറിവുകളുമായി ഇഖ്ബാൽ സിങ്ങിനെയാണ് കണ്ടത്. അമ്മ താഴത്തെ നിലയിലും ഭാര്യ മുകളിലെ നിലയിലും മരിച്ചുകിടക്കുകയായിരുന്നു. പെൻസിൽവാനിയയിൽ ടാക്സി കാബ് ഡ്രൈവറാണ് ഇഖ്ബാൽ സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.