കാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിലെ ചൈനീസ് റസ്റ്റോറന്റിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ചാവേർ സ്ഫോടനത്തിൽ ഒരു ചൈനക്കാരനുൾപ്പെടെ കൊല്ലപ്പെട്ടത് ഏഴുപേർ. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തു.
അഫ്ഗാനിലെ ചൈനീസ് സാന്നിധ്യത്തിനെതിരായ ഐ.എസിന്റെ ആക്രമണമാണിതെന്നാണ് സൂചന. ഉയിഗൂർ മുസ്ലിംകളോട് ചൈനീസ് സർക്കാറിന്റെ അനീതി പൊറുക്കാനാവില്ലെന്നും ഇതിന് തിരിച്ചടിയായി അഫ്ഗാനിലെ ചൈനക്കാർക്കെതിരെ ആക്രമണം നടത്തുമെന്നും ഐ.എസ് മുന്നറിയിപ്പ് നൽകിയിരുന്നു.
2021ൽ താലിബാൻ ഭരണം പിടിച്ചതിനുപിന്നാലെ അഫ്ഗാനിൽനിന്ന് മറ്റു രാജ്യങ്ങളെല്ലാം പിൻവാങ്ങിയെങ്കിലും ചൈന പ്രധാന സാമ്പത്തിക സാന്നിധ്യമായി തുടരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.