തെൽഅവീവ്: റഫ ആക്രമണപദ്ധതി ഉപേക്ഷിച്ച് ബന്ദിമോചനത്തിന് ഹമാസുമായി ധാരണയിലെത്തണമെന്ന് മുൻ ഇസ്രായേൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായ യായിർ ലാപിഡ് ആവശ്യപ്പെട്ടു. ഹമാസിനെ തകർക്കൽ ബന്ദിമോചനത്തിനുശേഷം ആലോചിക്കാമെന്ന് അദ്ദേഹം ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു.
റഫയിൽ കരയുദ്ധം ആരംഭിക്കുന്നത് ബന്ദി മോചന കരാറിനെ ബാധിക്കും. ബന്ദികളുടെയും കുടുംബത്തിന്റെയും ദുരന്തം അവസാനിപ്പിക്കുകയാണ് ഏറ്റവും അടിയന്തരമായി വേണ്ടത്. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലെ റിപ്പബ്ലിക്കൻ സെനറ്റർമാരുമായി സംസാരിക്കുന്നതിനെതിരെ ലാപിഡ് മുന്നറിയിപ്പ് നൽകി. ഇത് ബൈഡൻ ഭരണകൂടത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.