തെഹ്റാൻ: കോവിഡ് ആദ്യമായി സ്ഥിരീകരിച്ച ശേഷം ഇതുവരെ രാജ്യത്ത് 2.5 കോടി പേർക്ക് വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. ഒരു കോടി പേർക്ക് കൂടി രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാൻ ആരോഗ്യ മന്ത്രാലയം നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്രയധികം കേസുകൾ ഉണ്ടാകാമെന്ന് പ്രസിഡൻറ് വ്യക്തമാക്കിയത്. കഴിഞ്ഞ 150 ദിവസങ്ങളെ അപേക്ഷിച്ച് വരും ദിവസങ്ങളിൽ രോഗികൾ കൂടാൻ സാധ്യതയുണ്ടെന്നും പ്രസിഡൻറിനെ ഉദ്ധരിച്ച് ഒൗദ്യോഗിക വാർത്ത ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. പഠനത്തിെൻറ വിശദ വിവരങ്ങൾ ഇറാൻ പുറത്തുവിട്ടിട്ടില്ല.
ഇറാനിൽ നിലവിൽ 2.7 ലക്ഷം കേസുകളാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 14,000ഒാളം മരണവും റിപ്പോർട്ട് ചെയ്തു. അതേസമയം, കോവിഡ് ബാധ രൂക്ഷമാകുന്നത് കണക്കിലെടുത്ത് തെഹ്റാനിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഏത് വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സ്ഥിരീകരിച്ചതിെൻറ നൂറ് ഇരട്ടി പേർക്ക് രോഗമുണ്ടായിട്ടുണ്ടാകാം എന്ന് ഇറാനിയൻ പ്രസിഡൻറ് പറഞ്ഞതെന്ന് വ്യക്തമായിട്ടില്ല. ലോകത്ത് നിലവിൽ ഒരു കോടി 40 ലക്ഷത്തിൽ അധികം പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.