തെഹ്റാൻ: ഭൂമിക്കടിയിലുള്ള തങ്ങളുടെ നഥാൻസ് ആണവ കേന്ദ്രത്തിലുണ്ടായ അട്ടിമറി ആക്രമണത്തിനു പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ. ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. യുറേനിയം സമ്പുഷ്ടീകരണത്തിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജുകൾക്കാണ് തകരാറുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞദിവസം ആണവകേന്ദ്രത്തിൽ അപ്രതീക്ഷിതമായി വൈദ്യുതി നിലക്കുകയായിരുന്നു.
50 ഇരട്ടി വേഗമേറിയ യുറേനിയം സമ്പുഷ്ടീകരണത്തിനു ശനിയാഴ്ച തുടക്കമിട്ടതിനു പിന്നാലെയാണു വൈദ്യുതി നിലച്ചത്. ആണവ നിലയത്തിെൻറ ഭൂമിക്കടിയിലും മുകളിലുമായുള്ള ഭാഗങ്ങളിൽ വൈദ്യുതി നിലക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയിൽ ഇവിടെ ചെറിയ സ്ഫോടനവും ഉണ്ടായിരുന്നു. സംഭവം ആണവ ഭീകരപ്രവർത്തനമാണെന്ന് ഇറാൻ ആണവോർജ ഏജൻസി മേധാവി അലി അക്ബർ സലേഹി ആരോപിച്ചിരുന്നു. ആക്രമണത്തിെൻറ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.