ജക്കാർത്ത: ഇന്തോേനഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നദികൾ ചുവന്നൊഴുകുകയും ഗ്രാമങ്ങളിൽ ചുവന്നവെള്ളം നിറയുകയും െചയ്തു. പരമ്പാരഗത വ്യവസായമായ തുണി കളറിങ് യൂനിറ്റിനെ വെള്ളപ്പൊക്കം ബാധിച്ചതിനെ തുടർന്നാണ് സംഭവം.
മഷിക്കൊപ്പം മഴവെള്ളം കൂടി കലർന്നതോടെ ഗ്രാമവും നദികളും ചുവന്നൊഴുകുകയായിരുന്നു. തുണിമില്ലിലെ കളറിങ് യൂനിറ്റിലെ ചുവപ്പുമഷിയാണ് വെള്ളപ്പൊക്കത്തിൽ പടർന്നത്. ഇതോടെ തൊട്ടടുത്ത ഗ്രാമമായ ജെഗ്ഗോട്ടിലേക്ക് ചുവന്ന വെള്ളം ഒഴുകിയെത്തി.
പടർെന്നാഴുകുന്ന രക്തത്തെ അനുസ്മരിപ്പിക്കും വിധം വെള്ളം നിറഞ്ഞതോടെ പ്രദേശവാസികൾ നൂറുകണക്കിന് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. രക്തത്തെ ഓർമിപ്പിക്കുന്നുവെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന പ്രതികരണം.
ചുവന്ന വെള്ളം ഒഴുകുന്ന ചിത്രങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കയും സമൂഹ മാധ്യമങ്ങളിൽ ഉയർന്നു.
തുണികളിൽ കളർ, ഡിസൈൻ എന്നിവ നൽകുന്ന പരമ്പരാഗത വ്യവസായങ്ങളുടെ കേന്ദ്രമാണ് പെകലോഗൻ നഗരം. ഇവിടെ വെള്ളപ്പൊക്കം ബാധിച്ചാൽ നദികൾ നിറം മാറുന്നത് ആദ്യമായല്ല. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തിൽ സമീപത്തെ മറ്റൊരു ഗ്രാമത്തിലെ നദികൾ കടുംപച്ച നിറത്തിൽ ഒഴുകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.