വാഷിങ്ടൺ: തലപ്പാവ് ധരിക്കാൻ അനുവാദം ലഭിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഖ് പോലീസ് ഉദ്യോഗസ്ഥൻ സന്ദീപ് ധലിവാളിനെ വധിച്ച കേസിൽ കൊലയാളിക്ക് വധശിക്ഷ. ഹൂസ്റ്റണിലെ ഹാരിസ് കൗണ്ടി ക്രിമിനൽ കോടതിയാണ് റോബർട്ട് സോളിസിന് (50) ശിക്ഷിച്ചത്. 30 മിനിറ്റ് നീണ്ട വാദത്തിനു ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്.
അഭിഭാഷകനില്ലാതെയാണ് സോളിസ് കോടതിയിൽ എത്തിയത്. "കൊലപാതകത്തിൽ ഞാൻ കുറ്റക്കാരനാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാൽ എനിക്ക് വധശിക്ഷ നൽകുമെന്ന് കരുതുന്നു,"-എന്നായിരുന്നു സോളിസിന്റെ പ്രതികരണം.
2019ൽ യു.എസിലെ ടെക്‌സാസിൽ ഉണ്ടായ വെടിവെപ്പിലാണ് സന്ദീപ് ധലിവാൾ കൊല്ലപ്പെട്ടത്. ധലിവാളിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ സോളിസിനെ അറസ്റ്റ് ചെയ്ത് മൂന്ന് വർഷത്തിന് ശേഷമാണ് വിധി വന്നത്. യു.എസ് പൊലീസിൽ 10 വർഷമായി സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു സന്ദീപ് ധലിവാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.