ഇസ്ലാമാബാദ്: കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ തിങ്കളാഴ്ച നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചൊവ്വാഴ്ച പാർലമെൻറിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടത്തിൽ ഗ്രനേഡുകളുമായി എത്തിയ നാല് തോക്കുധാരികളാണ് അക്രമം അഴിച്ചുവിട്ടത്. രണ്ട് കാവൽക്കാരെയും ഒരു പൊലീസുകാരനെയും സംഘം കൊലപ്പെടുത്തി. സുരക്ഷാസേന നടത്തിയ പ്രത്യാക്രമണത്തിൽ നാല് ഭീകരരും കൊല്ലപ്പെട്ടു.
"ആക്രമണം ഉണ്ടാകുമെന്ന് കഴിഞ്ഞ രണ്ട് മാസമായി ഞങ്ങളുടെ മന്ത്രിസഭക്ക് അറിയാമായിരുന്നു. എല്ലാ ഏജൻസികളും അതീവ ജാഗ്രതയിലാണ്" ഇമ്രാൻ ഖാൻ പറഞ്ഞു. അതേസമയം, ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്ന് ഇന്ത്യ തിങ്കളാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.