ന്യൂയോർക്: യു.എസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഭർത്താവിനെ ആക്രമിച്ചയാൾ ലക്ഷ്യമിട്ടത് സ്പീക്കറെ തന്നെയായിരുന്നുവെന്ന് റിപ്പോർട്ട്. കാലിഫോർണിയയിലെ വീട്ടിൽ അതിക്രമിച്ചുകയറിയയാൾ നാൻസി പെലോസിയുടെ ഭർത്താവ് പോൾ പെലോസിയെ ചുറ്റികകൊണ്ട് തലക്കടിച്ചിരുന്നു. തലയോട്ടിക്ക് പൊട്ടലേറ്റതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ് സക്കർബെർഗ് സാൻഫ്രാൻസിസ്കോ ആശുപത്രിയിൽ കഴിയുന്ന ഇദ്ദേഹം അപകടനില തരണം ചെയ്തു.
വലത് കൈക്കും പരിക്കേറ്റിട്ടുണ്ട്. ഡേവിഡ് ഡെപാപെയാണ് (42) പ്രതി. എവിടെ നാൻസിയെന്നുചോദിച്ച് ഇയാൾ അലറിയതായും അവർ വരുന്നതുവരെ ബന്ധിയാക്കുമെന്ന് പോൾ പെലോസിയെ ഭീഷണിപ്പെടുത്തിയതായും സാൻഫ്രാൻസിസ്കോ പൊലീസ് പറഞ്ഞു. അക്രമത്തിന്റെ പ്രേരണയെന്തെന്ന് കൂടുതൽ അന്വേഷണത്തിനുശേഷമേ പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
അക്രമത്തെ അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, നാൻസി പെലോസിയെ ഫോണിൽ വിളിച്ച് ഐക്യദാർഢ്യം അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡെമോക്രാറ്റ് പാർട്ടി പരിഗണിക്കുന്ന പേരുകളിലൊന്നാണ് നാൻസി പെലോസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.