അബൂജ: നൈജീരിയയിൽ ആയുധധാരികളായ ഒരു സംഘം ജയിൽ ആക്രമിച്ച് 240 തടവുകാരെ മോചിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. തലസ്ഥാനമായ അബൂജക്ക് തെക്കുപടിഞ്ഞാറുള്ള കോഗി പ്രവിശ്യയിലെ കബ്ബയിലാണ് സംഭവം.
ആയുധധാരികൾ ജയിലിലെ ഗാർഡുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ആയുധധാരികളെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. ആക്രമണത്തെ കുറിച്ച് നൈജീരിയൻ പൊലീസ് അന്വേഷണം തുടങ്ങി.
294 തടവുകാരാണ് ജയിലിലുണ്ടായിരുന്നത്. 200 തടവുകാരെ പാർപ്പിക്കാൻ 2008ലാണ് ഈ ജയിൽ നിർമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.