ന്യൂഡൽഹി: ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് കോവിഡ് മരണം 40 ലക്ഷം കടന്നതായി സ്ഥിരീകരിച്ചത്. ഒരു വർഷത്തിനുള്ളിലാണ് 20 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതെങ്കിൽ അടുത്ത 20 ലക്ഷം പേർക്ക് ജീവൻ നഷ്ടമായത് കേവലം 166 ദിവസത്തിനുള്ളിലാണെന്നും റോയിട്ടേഴ്സ് വ്യക്തമാക്കുന്നു.
അഞ്ച് രാജ്യങ്ങളിലാണ് കോവിഡ് മരണത്തിെൻറ 50 ശതമാനവും നടന്നിരിക്കുന്നത്. യു.എസ്.എ, ബ്രസീൽ, ഇന്ത്യ, റഷ്യ, മെക്സികോ രാജ്യങ്ങളിലാണ് കോവിഡ് മരണസംഖ്യ ഏറ്റവും കൂടുതൽ. പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലാണ് മരണനിരക്ക് ഏറ്റവും കൂടുതലെന്നും റോയിട്ടേഴ്സ് അറിയിച്ചു.
നിലവിൽ കോവിഡ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ്. ഇപ്പോൾ സ്ഥിരീകരിക്കുന്ന 100 കോവിഡ് കേസുകളിൽ 43 എണ്ണവും റിപ്പോർട്ട് ചെയ്യുന്നത് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ്. കഴിഞ്ഞ മാർച്ചിന് ശേഷമാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ കോവിഡ് അതിവേഗത്തിൽ പടരാൻ തുടങ്ങിയത്. കോവിഡിെൻറ ജനിതകമാറ്റം സംഭവിച്ച വകഭേദങ്ങളും രാജ്യങ്ങൾക്ക് മുന്നിൽ പ്രതിസന്ധിയാവുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.