ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ പാടേ തകർന്ന വീട്ടിലേക്ക് ആ കുഞ്ഞു സഹോദരങ്ങൾ വീണ്ടുമെത്തി. വീടിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ ആ പെൺകുട്ടിയും ആൺകുട്ടിയും തിരഞ്ഞത് ഒരു ജാർ ആണ്. തങ്ങൾ ജീവനെപ്പോലെ കരുതി വളർത്തിപ്പോന്നിരുന്ന മത്സ്യങ്ങളെ ഇട്ടിരുന്ന ജാർ.
Gazan children save their pet fish from the rubble of their home after it was demolished by an Israeli airstrike. pic.twitter.com/i8Sco1Yo3F
— Middle East Eye (@MiddleEastEye) May 15, 2021
കുഴപ്പങ്ങളൊന്നുമില്ലാതെ അത് കണ്ടുകിട്ടിയപ്പോൾ ഇരുവരുടെയും മുഖത്ത് ചിരി തെളിഞ്ഞു. ഇന്നലെ വരെ കളിയും ചിരിയുമായി കഴിഞ്ഞ വീട് ഇന്ന് അവിടെയില്ലാത്തിന്‍റെ സങ്കടമെല്ലാംഅവരുടെ പ്രിയപ്പെട്ട മത്സ്യങ്ങളെ കണ്ട് അവർ മറന്നു. കുപ്പിയും പിടിച്ചു പുറത്തിറങ്ങുമ്പോൾ അവരുടെ കണ്ണുകളിൽ കണ്ട തിളക്കം അത് വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഗസ്സയിലെ ദുരന്തഭൂമിയിൽ പിഞ്ചുകുഞ്ഞുങ്ങളോടു പോലും കരുണയില്ലാതെ ഇസ്രായേൽ നരഹത്യ തുടരുമ്പോൾ ലോകത്തിനു മുമ്പിൽ സഹജീവി സ്‌നേഹത്തിന്‍റെ ഉദാഹരണമാകുകയാണ് ഈ രണ്ട് ഫലസ്തീൻ ബാല്യങ്ങൾ.
മിഡിൽ ഈസ്റ്റ് ഐ എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ചിരിക്കുന്ന ഇവരുടെ വിഡിയോ വൈറലാണ്. ഭാഗ്യത്തിന് മത്സ്യങ്ങളെ വീട്ടിൽനിന്ന് രക്ഷിക്കാനായെന്നാണ് സഹോദരൻ വിഡിയോയിൽ പറയുന്നത്. ഞങ്ങൾക്ക് വളർത്തുപക്ഷികളെ കൂടി രക്ഷിക്കാൻ പോകണമെന്നായിരുന്നു സഹോദരിയുടെ വാക്കുകൾ.
ഇത്തവണ ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ഏറ്റവും വലിയ ഇരകൾ ഫലസ്തീനിലെ പിഞ്ചുബാല്യങ്ങളാണ്. ശിശുക്കൾ മുതൽ കൗമാരക്കാർ അടക്കം 40ഓളം കുട്ടികളുടെ ജീവനാണ് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ ഇസ്രായേൽ ക്രൂരതയിൽ പൊലിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.