വെനീസ്: കനത്ത മഴയെ തുടർന്ന് ഇറ്റാലിയൻ നഗരമായ വെനീസിൽ 50 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം. ഒര ാഴ്ചക്കിടെ മൂന്നാമത്തെ വലിയ വെള്ളപ്പൊക്കമാണിവിടെ ഉണ്ടാവുന്നത്. നദികളിലെ ജലനിരപ്പ് ആറടിയോളം ഉയർന്നു. നഗരത്തിൻെറ 70 ശതമാനത്തോളവും െവള്ളത്തിനടിയിലായി.
വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷ പരിഗണിച്ച് വെനീസിലെ െസൻറ് മാർക്ക് ചത്വരം അടച്ചു. കനത്ത കാറ്റും മഴയും മൂലം പല വിനോദ സഞ്ചാര കേന്ദ്രങ്ങും മണിക്കൂറുകളോളം അടച്ചിട്ടിരിക്കുകയാണ്. വെനീസ് നഗരത്തെ പൂർണമായി തകർത്ത 1966ലെ വെള്ളപ്പൊക്കതിന് ശേഷം ഇതാദ്യമായാണ് ഇത്തരത്തിൽ നഗരം വെള്ളത്തിനടിയിലാവുന്നത്.
ഉപ്പുവെള്ളം കയറിയതിനെ തുടർന്ന് വലിയ നാശനഷ്ടങ്ങളാണ് നഗരത്തിനുണ്ടായത്. ഇതുവരെ ഏകദേശം നൂറ് േകാടി യുറോയുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.