ലണ്ടൻ: മുസ്ലിംകൾക്കെതിരെ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് ബ്രിട്ടീഷ് കാവൽ മന്ത്രിസഭയിലെ അ ംഗം. ലേബർ പാർട്ടി നേതാവ് ജൊനാഥൻ അഷ്വാർത് ആണ് ആശങ്കയറിയിച്ച് ബ്രിട്ടീഷ് വിദേശകാര്യ കോമൺവെൽത്ത് മന്ത്രാലയത്തിലെ സീനിയർ കാബിനറ്റ് മന്ത്രിക്ക് കത്തയച്ചത്. ഇന്ത്യൻ വംശജർ കൂടുതലുള്ള ലെയിസെസ്റ്റർ സൗത്തിലെ എം.പിയാണ് ഇദ്ദേഹം.
ഇന്ത്യയിൽ മുസ്ലിംകൾക്ക് അങ്ങേയറ്റം ആശങ്കപ്പെടേണ്ട സാഹചര്യമാണ്. ബ്രിട്ടീഷ് സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം. ഇന്ത്യൻ സർക്കാർ കാര്യക്ഷമമായ ഇടപെടൽ നടത്തുന്നില്ല. വർഗീയ ആക്രമണങ്ങളും കൊലപാതകങ്ങളും വിവേചനങ്ങളും നടക്കുകയാണ്. മതപരമായ വിശ്വാസങ്ങൾക്കുള്ള അവകാശങ്ങൾ പോലും ലംഘിക്കപ്പെടുന്നുവെന്ന് ജൊനാഥൻ അഷ്വാർത് കത്തിൽ പറഞ്ഞു.
തന്‍റെ മണ്ഡലത്തിലെ മുസ്ലിംകൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനവിഭാഗങ്ങളുടെ മനുഷ്യാവകാശ സംരക്ഷണത്തിനും മതപരമായ വിവേചനങ്ങൾ ഇല്ലാതാക്കാനും ഇടപെടുമെന്ന് ബ്രിട്ടീഷ് ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫിസ് മറുപടിയായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.