മെൽബൺ: 60 കഴിഞ്ഞവരോട് ൈകയും കാലും അടക്കിവെച്ച് മൂലക്കിരുന്നോളാൻ പറയുന്നതാണ് നമ്മുടെ ശൈലി. ജരാനരകൾ കണ്ടുതുടങ്ങിയാൽ ഒാരോരുത്തരും സ്വയം കരുതുന്നതും അങ്ങെനതന്നെ. എന്നാൽ, 99ാം വയസ്സിലും ഇടർച്ചയോ തളർച്ചയോ ഇല്ലാതെ റെക്കോഡിലേക്ക് നീന്തിക്കയറിയ ആസ്ട്രേലിയയിലെ ഇൗ അപ്പൂപ്പനെ പരിചയപ്പെടൂ. വയോധികരെക്കുറിച്ചുള്ള നമ്മുടെ ധാരണ തന്നെ മാറിക്കിട്ടും. 50 മീറ്റർ ഫ്രീസ്റ്റൈലിൽ ആരും കുറിക്കാത്ത റെക്കോഡാണ് ജോർജ് കൊറോണസ് എന്ന ആസ്ട്രേലിയൻ നീന്തൽതാരം സ്വന്തമാക്കിയത്. 56.12 സെക്കൻഡ് കൊണ്ടാണ് അദ്ദേഹം ഇത്രയും നീന്തിയെത്തിയത്. വരുന്ന ഏപ്രിലിൽ നൂറു വയസ്സ് തികയാനിരിക്കെയാണിത്.
ഇത് തന്നെസംബന്ധിച്ചിടത്തോളം ശ്രേഷ്ഠമായ ഒന്നാണെന്നും ഏറ്റവും അവസാനത്തിലെ ആ ചുവർ തൊടാൻ നിശ്ചയിച്ചുറപ്പിച്ചതാണെന്നും അദ്ദേഹം പ്രതികരിച്ചു. ആർപ്പുവിളിച്ച്പ്രോത്സാഹിപ്പിക്കുന്ന ആരാധകരും കൂടെയായപ്പോൾ താൻ ലക്ഷ്യം കീഴടക്കാൻതന്നെ തീരുമാനിെച്ചന്നും ബ്രിസ്ബെയ്നിൽനിന്നുള്ള ഇൗ അപ്പൂപ്പൻ പറയുന്നു. ഒരു ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിച്ചെന്നായിരുന്നു നീന്തൽ സംഘടിപ്പിച്ച ആസ്ട്രേലിയൻ ഡോൾഫിൻ സ്വിം ടീമിെൻറ പ്രതികരണം.
ചെറുപ്പത്തിൽ ഒന്നാന്തരം നീന്തൽക്കാരനായിരുന്ന കോറോൺസ് വീണ്ടും നീന്തലിലേക്ക് തിരിച്ചുവന്നത് അദ്ദേഹത്തിെൻറ എൺപതുകളിലാണ്.
വ്യായാമമെന്ന നിലയിലായിരുന്നു ഇത്. ‘ഞാൻ ഒരുനിലക്കും ചെറുപ്പക്കാരനല്ല. എന്നാൽ, എനിക്ക് എല്ലാം ചെയ്യാൻ കഴിയും എന്ന ആത്മവിശ്വാസത്തോടെയാണ് കാര്യങ്ങളെ കാണാറുള്ളത്’ - ഇതാണ് ജോർജ് കൊറോണിെൻറ വിജയത്തിനു പിന്നിലെ രഹസ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.