മോസ്കോ: ചാരവൃത്തിയുടെ പേരിൽ യുക്രെയ്ൻ മാധ്യമപ്രവർത്തകന് റഷ്യൻ കോടതി 12 വർഷം തടവ് വിധിച്ചു. യുക്രെയ്ൻ ദേശീയ വാർത്ത ഏജൻസി ‘യുക്രിൻഫോ’മിന് വേണ്ടി ദശകത്തിലധികമായി മാധ്യമപ്രവർത്തനം നടത്തുന്ന റോമൻ സുഷ്ചെേങ്കാക്കാണ് (49) ശിക്ഷ. യുക്രെയ്ൻ സൈനിക ഇൻറലിജൻസിനു വേണ്ടി ചാരവൃത്തി നടത്തുന്നതായി ആരോപിച്ച് 2016ൽ മോസ്കോയിൽനിന്നാണ് റഷ്യൻ രഹസ്യാനേഷണ ഏജൻസി ഫെഡറൽ സെക്യൂരിറ്റി സർവിസ് സുഷ്ചെേങ്കായെ പിടികൂടിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച യുക്രെയ്ൻ സർക്കാർ വിധിയെ അപലപിച്ചു. വ്യാജ ആരോപണം ഉന്നയിച്ചാണ് റഷ്യ സുഷ്ചെേങ്കായെ പിടികൂടി ശിക്ഷിച്ചിരിക്കുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ വക്താവ് മാരിയാന ബെറ്റ്സ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.