മോസ്കോ: ഞായറാഴ്ച നടന്ന റഷ്യൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡൻറ് വ്ലാദിമിർ പുടിൻ തന്നെ വിജയിച്ചതായി തെരഞ്ഞെടുപ്പ് വിഭാഗം ഒൗദ്യോഗികമായി വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട ഒൗദ്യോഗിക ഫലത്തിലാണ് പുടിെൻറ വിജയം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ പുടിൻ 77 ശതമാനം വോട്ടാണ് നേടിയത്.
കമ്യൂണിസ്റ്റ് സ്ഥാനാർഥി പവൽ ഗ്രുഡിനിനാണ് 12 ശതമാനം വോട്ട് നേടി രണ്ടാം സ്ഥാനത്തുള്ളത്. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായാണ് നടത്തിയതെന്ന് കമീഷൻ അധികൃതർ വ്യക്തമാക്കി. അതേസമയം, രാജ്യത്തുടനീളം നിർബന്ധിത വോട്ടിങ്ങും ബാലറ്റ് ബോക്സ് തിരിമറികളും നടന്നെന്ന് പ്രചാരണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.