വത്തിക്കാൻസിറ്റി: ചിലി ലൈംഗിക പീഡനക്കേസ് കൈകാര്യം ചെയ്തതിൽ തനിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി പോപ് ഫ്രാൻസിസ്. പുരോഹിതനായ ഫെർണാണ്ടോ കരദിമ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ൈലംഗികമായി പീഡിപ്പിച്ച കേസിലാണ് മാർപാപ്പയുടെ മാപ്പപേക്ഷ.
ആരോപണത്തെ തുടർന്ന് ചിലിയൻ ചർച്ചിെൻറയും പോപ്പിെൻറയും യശസ്സിനേറ്റ കോട്ടം പരിഹരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാനായി വരുന്ന ആഴ്ചകളിൽ ചേരുന്ന അടിയന്തരയോഗത്തിൽ പെങ്കടുക്കാനായി ക്ഷണിച്ചുകൊണ്ട് ചിലിയിലെ ബിഷപ്പുമാർക്കയച്ച കത്തിലാണ് പോപ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്. യോഗം എപ്പോൾ, എവിടെ െവച്ച് നടക്കുമെന്ന് കത്തിൽ സൂചനയില്ല. ക്ഷമ ചോദിക്കാനായി ഇരകളെയും വിളിച്ചിട്ടുണ്ട്. അപൂർവമായേ വത്തിക്കാൻ ഇത്തരത്തിൽ അടിയന്തര സന്ദർശനങ്ങൾക്ക് ഉത്തരവിറക്കാറുള്ളൂ. ബിഷപ് ജുവാൻ ബാരോസിെൻറ കേസിൽ വിധിന്യായത്തിൽ ചുവടുപിഴച്ചത് സത്യസന്ധവും സന്തുലിതവുമായ വിവരങ്ങളുടെ അഭാവം കാരണമാെണന്ന് പോപ് കുറ്റപ്പെടുത്തി.
കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ആർച് ബിഷപ് ചാൾസ് സിസ്ലുന 2300 പേജ് വരുന്ന റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് പോപ് ബിഷപ്പുമാർക്ക് കത്തയച്ചത്. കരദിമക്കെതിരായ വിവരങ്ങൾ ബിഷപ് ജുവാൻ ബാരോസ് ഒളിച്ചുവെച്ചതു സംബന്ധിച്ച് അന്വേഷിക്കാൻ 2015ൽ പോപ് ആർച് ബിഷപ് ചാൾസ് സിസ്ലുനയെ ചുമതലപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.