ലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യവസായി ന ീരവ് മോദിയെ ആഗസ്റ്റ് 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ െവക്കാൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ ജയിലിൽകഴിയുന്ന നീരവ് മോദിയെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഈ ഹരജിയിൽ 2020 മേയിൽ വാദംകേൾക്കുമെന്ന് ജഡ്ജി എമ്മ ആർബത്നോട് സൂചിപ്പിച്ചു. നീരവ് മോദിയുടെ ജാമ്യഹരജികൾ ഓരോ തവണയും കോടതി തള്ളുകയായിരുന്നു. മാർച്ച് 19നാണ് സ്കോട്ലൻഡ് യാർഡ് നീരവിനെ അറസ്റ്റുചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.