മെൽബൺ: രക്തബന്ധമാണോ വ്യക്തിബന്ധമാണോ വലുതെന്നു ചോദിച്ചാൽ ആസ്ട്രേലിയക്കാരൻ ജെയിംസ് ഹാരിസൺ കണ്ണുമടച്ചു പറയുന്ന ഉത്തരം രക്തബന്ധമെന്നു തന്നെയായിരിക്കും. കാരണം, രക്തത്തിൽ അപൂർവതരം ആൻറിബോഡിയുള്ള 81കാരനായ ഇദ്ദേഹം 60 വർഷംകൊണ്ട് 1173 തവണയാണ് രക്തദാനം നടത്തിയത്. 2003ൽ ഗിന്നസ്ബുക്കിലും പേരു കുറിച്ചു.
ആസ്ട്രേലിയയിലെ 24 കോടിയിൽപരം കുട്ടികളുടെ ജീവൻ രക്ഷിച്ച് കോടിക്കണക്കിന് സ്ത്രീകൾക്ക് അമ്മമാരാവാൻ സാധിച്ചത് ജെയിംസ് ഹാരിസണിെൻറ രക്തഗുണം കൊണ്ടാണ്. 1951ൽ 14ാം വയസ്സിൽ വലിയൊരു ശസ്ത്രക്രിയക്കു വിധേയനായ ജെയിംസ് ഹാരിസണിന് രക്തം ആവശ്യമായി വന്നു. നിരവധി പേരുടെ കാരുണ്യത്താൽ 13 യൂനിറ്റ് രക്തം ശരീരത്തിലേക്ക് കയറ്റി. 18ാം വയസ്സിൽ അദ്ദേഹം രക്തദാനം തുടങ്ങി.
അതിനിടെ, ആസ്ട്രേലിയയിൽ സ്ത്രീകൾക്കിടയിൽ വ്യാപകമായി പ്രസവസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങി. ആയിരക്കണക്കിന് സ്ത്രീകൾക്ക് ഗർഭഛിദ്രമുണ്ടായി. മസ്തിഷ്കത്തിനുണ്ടാകുന്ന പ്രശ്നങ്ങൾമൂലം നിരവധി നവജാത ശിശുക്കൾ മരണമടഞ്ഞു. വിദഗ്ധപരിശോധനയിൽ ആർ.എച്ച് നെഗറ്റിവ് രക്തമുള്ള സ്ത്രീകളിൽ ആർ.എച്ച് പോസിറ്റിവ് രക്തമുള്ള കുട്ടികൾ ഉണ്ടാവുന്നതുമൂലമുള്ള പൊരുത്തക്കേടാണ് പ്രശ്നത്തിനു കാരണമെന്ന് മനസ്സിലായി. പരിഹാരമായി അപൂർവ ആൻറിബോഡിയുള്ള രക്തത്തിലെ പ്ലാസ്മ ഗർഭിണികളിൽ കുത്തിവെച്ചാൽ മതിയെന്നു കണ്ടെത്തി.
തുടർന്ന് രക്തബാങ്കുകളിൽ അന്വേഷിച്ചപ്പോഴാണ് ജെയിംസ് ഹാരിസണിനെ കണ്ടെത്തിയത്. ഗവേഷകർ രക്തത്തിലെ പ്ലാസ്മയിൽനിന്ന് ആൻറി ഡി എന്ന ഇൻജക്ഷൻ വികസിപ്പിച്ചെടുത്തു. ഇത് 1967ൽ ആദ്യമായി റോയൽ പ്രിൻസ് ആൽഫ്രഡ് ആശുപത്രിയിൽ വെച്ച് ഗർഭിണിയായ സ്ത്രീയിൽ കുത്തിെവച്ചു. പിന്നീട് തുടർച്ചയായി 60 വർഷത്തോളം ജെയിംസ് ഹാരിസൺ രക്തം നൽകിക്കൊണ്ടേയിരുന്നു. അദ്ദേഹത്തിെൻറ പ്ലാസ്മയിൽനിന്ന് ദശലക്ഷക്കണക്കിന് ആൻറി ഡി ഇൻജക്ഷനുകൾ ഉൽപാദിപ്പിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ജെയിംസ് അവസാനമായി ഒരിക്കൽകൂടി തെൻറ രക്തം നൽകി. 1173ാമത്തെ രക്തദാനം ആഘോഷപൂർവമാണ് നടന്നത്. പ്രായാധിക്യംകൊണ്ട് രക്തദാനം നിർത്തുമ്പോഴും തെൻറ രക്തത്തിൽ എങ്ങനെ ഇൗ അപൂർവ ആൻറിബോഡി ഉണ്ടായി എന്ന കാര്യം അദ്ദേഹത്തിനും അറിയില്ല. ചെറുപ്പത്തിൽ രക്തം സ്വീകരിച്ചപ്പോഴുണ്ടായതാവാമെന്നാണ് ഡോക്ടർമാരുടെ അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.