ലണ്ടൻ: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറൽ മാർക്സിെൻറ ശവകുടീരത്തിനുനേരെ വ ീണ്ടും ആക്രമണം. ശവകുടീരത്തിൽ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകൻ, വെറ ുപ്പിെൻറ സിദ്ധാന്തം, ഹോളോകോസ്റ്റ് ബോൾഷെവിക്കിെൻറ സ്മാരകം എന്നിങ്ങനെ എഴുതിവെച്ചിട്ടുണ്ട്.
മാർക്സിെൻറയും കുടുംബത്തിെൻറയും പേരുകൾ കൊത്തിവെച്ച ശവകുടീരത്തിനു നേർക്കാണ് ആക്രമണം. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനും ശവകുടീരത്തിനുനേരെ ആക്രമണമുണ്ടായിരുന്നു. ശവകുടീരത്തിലെ മാർബിൾ ഫലകം ചുറ്റികയുപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും ആരെയും പിടികൂടിയിട്ടില്ല. 1881ലാണ് മാർക്സ് അന്തരിച്ചത്. 1970ൽ മാർക്സിെൻറ ശവകുടീരം പൈപ്പ്ബോംബ് ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.