സ്റ്റോക്ഹോം: സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗിന് ബദൽ നൊബേൽ എന ്നറിയപ്പെടുന്ന റൈറ്റ് ലിവ്ലിഹുഡ് പുരസ്കാരം. ഗ്രെറ്റയുടെ പോരാട്ടം ലോകത്തിന് പ ്രചോദനമാണെന്ന് റൈറ്റ് ലിവ്ലിഹുഡ് ഫൗണ്ടേഷൻ വിലയിരുത്തി. കാലാവസ്ഥാമാറ്റത്തിന ും ആഗോളതാപനത്തിനും നേരെ ലോകവ്യാപകമായ പോരാട്ടത്തിന് നേതൃത്വംനൽകുന്ന പതിനാറുകാരി ഗ്രെറ്റ തുൻബർഗ് പ്രതീക്ഷ കൈവിടാതെയാണ് ലോക കാലാവസ്ഥാ യുവജന ഉച്ചകോടിവേദിയിലെത്തിയത്.
മുതിർന്നവർ തങ്ങളുടെ വാക്കുകൾക്ക് ചെവികൊടുക്കുംവരെ സംസാരിച്ചുകൊണ്ടേയിരിക്കുമെന്ന പ്രതിജ്ഞയുമായാണ് ഗ്രെറ്റയും സഹപ്രവർത്തകരും യു.എൻ. സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസിനൊപ്പം ഉച്ചകോടിക്കെത്തിയത്. 2018 ആഗസ്റ്റിൽ സ്വീഡിഷ് പാർലമെൻറിനുമുന്നിൽ ആഗോളതാപനത്തിനെതിരായ പഠിപ്പുമുടക്കി സമരത്തിലൂടെയാണ് ഗ്രെറ്റ പോരാട്ടം തുടങ്ങിയത്.
വെള്ളിയാഴ്ച പഠിപ്പുമുടക്ക് എന്നപേരിൽ ലോകമാകെ പടർന്ന സമരത്തിൽ ഇന്ന് ലക്ഷക്കണക്കിന് കുട്ടികൾ അണിനിരക്കുന്നുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചനടന്ന സമരത്തിൽ 137 രാജ്യങ്ങളിലെ 40 ലക്ഷം കുട്ടികളാണ് പഠിപ്പുമുടക്കി തെരുവിലിറങ്ങിയത്. ആമസോൺ മഴക്കാടുകൾ സംരക്ഷിക്കാൻ പോരാടുന്ന ബ്രസീലിലെ ഹുതുകാര യനോമാമി എന്ന സംഘടനയെയും അതിെൻറ സ്ഥാപക ദേവി കോപനേവയെയും ചടങ്ങിൽ ആദരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചവർക്ക് നൊബേൽ നൽകാത്തതിൽ പ്രതിഷേധിച്ച് 1980ൽ ജർമൻ-സ്വീഡിഷ് പത്രപ്രവർത്തകനും തപാൽമുദ്രാസംഗ്രാഹകനുമായ ജേക്കബ് വോൺ യൂക്സ്കുൾ ആണ് റൈറ്റ് ലിവ്ലിഹുഡ് പുരസ്കാരം നൽകിത്തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.