ബർലിൻ: ഏറെ നേരം പിന്തുടർന്ന അണ്ണാൻകുഞ്ഞിൽ നിന്ന് രക്ഷതേടി യുവാവ് പൊലീസിനെ വിളിച്ചു. ജർമനിയിലെ കാൾസുറേയിലാണ് സംഭവം. വിളി കേട്ട് പൊലീസ് സംഭവസ്ഥലത്തെി. എന്നാൽ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും അണ്ണാനെ പിടികൂടാനായില്ല. ഒടുവിൽ അത് ഉറങ്ങിയപ്പോഴാണ് പിടികൂടിയത്.
കാൾ ഫ്രെഡ്റിച്ച് എന്നു പേരിട്ട അണ്ണാൻകുഞ്ഞിനെ ദത്തെടുത്ത് വളർത്താനാണിപ്പോൾ പൊലീസുകാരുടെ തീരുമാനം. ഇപ്പോഴത് കാൾസുറേയിലെ മൃഗസംരക്ഷണ കേന്ദ്രത്തിലാണ്. അമ്മയിൽനിന്ന് വേർപെട്ടുപോയ പരിഭ്രാന്തിയിലാണ് അണ്ണാൻകുഞ്ഞ് യുവാവിെൻറ പിന്നാലെ കൂടിയതെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.