ധാക്ക: ബംഗ്ലാദേശ് മുൻ സൈനിക ഏകാധിപതി ജനറൽ ഹുസൈൻ മുഹമ്മദ് ഇർഷാദ് (89) അന്തരിച്ചു. 10 വർഷത്തോളം രാജ്യം ഭരിച്ച ഇർഷ ാദ് 1990ലെ ജനാധിപത്യ പ്രക്ഷോഭങ്ങൾക്കിടെ അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. പിന്നീട് വർഷങ്ങളോളം അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിച്ചു.
ദീർഘനാളായി വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. അറിയപ്പെടുന്ന കവിയുമാണ്. 1982ൽ സായുധസേന മേധാവിയായിജനാധിപത്യ സർക്കാറിനെ അട്ടിമറിച്ചാണ് അധികാരം പിടിച്ചെടുത്തത്.
മതേതര രാഷ്ട്രമായ ബംഗ്ലാദേശിലെ ഔദ്യോഗിക മതം ഇസ്ലാം ആയി പ്രഖ്യാപിച്ചത് അദ്ദേഹത്തിെൻറ ഭരണകാലത്തെ വിവാദനീക്കമായിരുന്നു. ഇപ്പോഴത്തെ പ്രധാനമന്ത്രി ൈശഖ് ഹസീനയും പ്രതിപക്ഷ നേതാവ് ഖാലിദ സിയയും ആണ് ഇർഷാദിനെ പുറത്താക്കാൻ കരുക്കൾ നീക്കിയത്. അതിലവർ വിജയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.