പാരിസ്: ഫ്രാൻസിൽ ജനവിരുദ്ധനയങ്ങൾ തുടരുന്ന പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെ ൻറ രാജിയാവശ്യം ശക്തമാകുന്നു. തുടർച്ചയായ നാലാംവാരമാണ് ഇന്ധനവില വർധനക്കും സർ ക്കാറിെൻറ ജനവിരുദ്ധനയങ്ങൾക്കുമെതിരെ ഫ്രഞ്ച് തെരുവിൽ പ്രതിഷേധമുയരുന്നത്. ശന ിയാഴ്ച ഒന്നരലക്ഷത്തോളം ആളുകളാണ് പാരിസിലെ തെരുവിലെത്തിയത്. 1700ലേറെ പേരെ അറസ്റ്റ് ചെയ്തു. പലയിടത്തും പൊലീസും സമരക്കാരും ഏറ്റുമുട്ടി.
ഇൗഫൽ ഗോപുരവും ലുവ്റ് മ്യൂസിയവുമടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞുകിടക്കുകയാണ്. ജനാധിപത്യത്തെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നമാണിതെന്ന് ധനമന്ത്രി ബ്രൂണോ ലി മയ്ർ വിലയിരുത്തി. മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം ഫ്രഞ്ച് സാമ്പത്തികവ്യവസ്ഥയുടെ ദുരന്തമാണെന്നും ധനമന്ത്രി പറഞ്ഞു. ഫ്രഞ്ച് തലസ്ഥാനമായ പാരിസിലാണ് ഏറ്റവും കൂടുതൽ പ്രതിഷേധം നടക്കുന്നത്. കടകൾ കൊള്ളയടിക്കുകയും വാഹനങ്ങൾക്ക് തീവെക്കുകയുമാണ് പ്രക്ഷോഭകാരികൾ.
പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ രാജിവെക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. വരുംദിവസങ്ങളിൽ മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് കരുതുന്നത്. നവംബർ 17നു തുടങ്ങിയ സമരത്തെ തുടർന്ന് ചില്ലറവ്യാപാരികൾക്ക് 110 കോടി ഡോളറിെൻറ നഷ്ടമുണ്ടായതായി റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. സമരത്തോടെ ഹോട്ടലുകളിലെ കച്ചവടം 20നും 50 ശതമാനത്തിനുമിടെ ഇടിഞ്ഞിരുന്നു. അതോടൊപ്പം ലക്ഷക്കണക്കിന് ഡോളറിെൻറ പൊതുമുതലുകളും സമരക്കാർ നശിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.