ആംസ്റ്റർഡാം: പേർഷ്യൻ കവികളിലെ രാജകുമാരൻ എന്നറിയപ്പെടുന്ന ഹാഫിസിെൻറ പ്രശസ ്തമായ കൃതിയുടെ കൈയെഴുത്തുപ്രതി കണ്ടെത്തി. പത്തുലക്ഷം യൂറോ (ഏകദേശം എട്ടുകോടി രൂ പ) മൂല്യമുള്ള ഗ്രന്ഥമാണ് ഡച്ച് ആർട്ട് ഡിറ്റക്ടിവ് ആർതർ ബ്രാൻഡ് കണ്ടെത്തിയത്.
12 വർഷത്തോളം നീണ്ട തിരച്ചിലിനു ശേഷമാണ് ‘ദീവാൻ ഓഫ് ഹാഫിസ്’ എന്ന 15ാം നൂറ്റാണ്ടിലെ കൃതി കണ്ടെടുക്കാനായത്. 1462-63 കാലയളവിൽ സ്വർണംപൂശിയ പേജുകളിൽ എഴുതപ്പെട്ട ഈ കൃതി പുസ്തക ഡീലർ ആയ ജാഫർ ഖാസിയുടെ കൈവശമായിരുന്നു. 2007ൽ ജർമനിയിലെ മ്യൂണിക്കിൽ വൃദ്ധസദനത്തിൽവെച്ച് ഖാസി മരണപ്പെട്ടതോടെയാണ് പുസ്തകം കാണാതായത്. ഖാസിയുടെ കമ്പ്യൂട്ടർ പരിശോധിച്ചപ്പോൾ നൂറുകണക്കിന് കൈയെഴുത്തു പ്രതികൾ ഉള്ളതായി കണ്ടെത്തിയെങ്കിലും ഇവ നഷ്ടപ്പെട്ടിരുന്നു.
ഖാസിയുടെ സുഹൃത്ത് തന്നെയായ മറ്റൊരു ഇറാൻകാരെൻറ ജർമനിയിലെ വസതിയിൽനിന്ന് 174 പുരാതന കൃതികൾ ജർമൻ പൊലീസ് കണ്ടെത്തി. 2016ൽ ദീവാൻ ഓഫ് ഹാഫിസ് കണ്ടെത്തുന്നുവർക്ക് ജർമൻ പൊലീസ് 50000 യൂറോ പ്രതിഫലം പ്രഖ്യാപിച്ചു. ഇതിനിടെ, ഇറാൻ രഹസ്യാന്വേഷണ വിഭാഗവും പുസ്തകം കണ്ടെത്താൻ രംഗത്തെത്തി. പുസ്തകം കൈവശമുണ്ടായിരുന്നയാൾ ഇറാൻ അന്വേഷണ സംഘത്തെ ഭയപ്പെട്ട് ആർതർ ബ്രാൻഡിന് വിവരം കൈമാറുകയും ആഴ്ചകൾ നീണ്ട പരിശ്രമത്തിനുശേഷം പുസ്തകം സ്വന്തമാക്കുകയായിരുന്നു.
ഇപ്പോൾ ആംസ്റ്റർഡാമിലുള്ള ദീവാൻ ഓഫ് ഹാഫിസ് അടുത്തയാഴ്ച ജർമൻ പൊലീസിന് കൈമാറുമെന്ന് ആർതർ ബ്രാൻഡ് പറഞ്ഞു. ഖാസിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് പുസ്തകത്തിെൻറ കൈവശാവകാശം തീരുമാനിക്കുമെന്ന് ജർമൻ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.