മോസ്കോ: കോവിഡ് 19 വൈറസിൽ നിന്നും പ്രസിഡൻറ് വ്ലാദിമിർ പുടിനെ സംരക്ഷിക്കാൻ തുരങ്കങ്ങൾ നിർമിച്ചിരിക്കുകയാണ് റഷ്യ. മോസ്കോക്ക് പുറത്തുള്ള വീട്ടിലും മറ്റൊരിടത്തുമായാണ് രണ്ട് തുരങ്കങ്ങൾ ഒരുക്കിയിട്ടുള്ളത്. പുടിനുമായി നേരിട്ട് സംസാരിക്കാൻ അവസരം നൽകുന്ന മോസ്കോക്കടുത്തുള്ള വീട്ടിൽ ആരെങ്കിലും സന്ദർശനത്തിന് എത്തുകയാണെങ്കിൽ പുതിയ ഡിസ്ഇൻഫെക്ഷൻ തുരങ്കത്തിലൂടെ കടന്നുപോകണമെന്നാണ് ഉത്തരവ്. പുടിെൻറ വക്താവാണ് അറിയിപ്പുമായി എത്തിയത്.
ഇതുമായി ബന്ധപ്പെട്ട് വാർത്ത പുറത്തുവിട്ടത് റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ആർ.െഎ.എയാണ്. പെൻസ ആസ്ഥാനമായ റഷ്യൻ കമ്പനിയാണ് തുരങ്കത്തിന് പിന്നിൽ. പുടിെൻറ ഔദ്യോഗിക വസതിയായ നോവോ–ഒഗർയോവോയിലാണ് തുരങ്കം ഉണ്ടാക്കിയിരിക്കുന്നതത്രേ. ഈ തുരങ്കത്തിലൂടെ ആരെങ്കിലും കടന്നുപോവുമ്പോൾ മുകളിൽ നിന്നും ഇരുവശങ്ങളിൽ നിന്നും ദ്രവരൂപത്തിലുള്ള അണുനാശിനി ദേഹത്തേക്ക് സ്പ്രേ ചെയ്യും. തുരങ്കത്തിെൻറ മാതൃകയുടെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടിട്ടുണ്ട്.
В резиденции Путина для защиты от коронавируса установили специальный туннель. Он предназначен для дезинфекцииhttps://t.co/jjwWbuZ2EX pic.twitter.com/h62KWARvsr
— РИА Новости (@rianru) June 16, 2020
ഏപ്രിൽ മുതൽ പുടിനെ സന്ദർശിക്കാനെത്തുന്നവരെ എല്ലാവരെയും വിശദമായി കൊവിഡ് പരിശോധന നടത്തുന്നുണ്ട്. അതേസമയം, റഷ്യയിൽ കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുകയാണ്. പുതിയ 8000ത്തോളം കേസുകൾ അടക്കം ആകെ രോഗികളുടെ എണ്ണം 561,091 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 182 പേർ കോവിഡ് ബാധിച്ച് മരിച്ചതോടെ മരണസഖ്യ 7660 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.