ന്യൂയോർക്: കംപ്യൂട്ടർ പാസ്വേഡുകളുടെ ഉപജ്ഞാതാവ് ഡോ. ഫെർണാണ്ടോ കോർബറ്റോ 93ാ ം വയസിൽ വിടവാങ്ങി. പഴ്സണൽ കംപ്യൂട്ടറുകൾക്ക് കാരണമായ കംപ്യൂട്ടർ ടൈം ഷെയറിങ് എന്ന സംവിധാനത്തിനു തുടക്കം കുറിച്ചതും കോർബറ്റോ ആണ്.
1960കളിൽ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രവർത്തിക്കുേമ്പാഴാണ് കംപ്യൂട്ടറിെൻറ പ്രോസസിങ് ശേഷം പലതായി വിഭജിച്ച് ഒരേസമയം പലർക്ക് ഉപയോഗിക്കാവുന്ന ഓപറേറ്റിങ് സിസ്റ്റമാക്കി മാറ്റിയത്. ഒരു സിസ്റ്റം തന്നെ പലരും ഉപയോഗിക്കുേമ്പാൾ സ്വകാര്യത ഉറപ്പാക്കാനാണ് കോർബറ്റോ പാസ്വേഡ് കണ്ടുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.