വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ ബുധനാഴ്ച ആരംഭിക്കുന്ന സുന്നഹദോസിൽ ആദ്യമായി ചൈനയിൽ നിന്നുള്ള ബിഷപ്പുമാരും. വത്തിക്കാനും ചൈനയും തമ്മിൽ പതിറ്റാണ്ടുകളായി തുടർന്ന അഭിപ്രായഭിന്നതകൾക്ക് അടുത്തിടെ മഞ്ഞുരുക്കമുണ്ടായതിനു പിന്നാലെയാണ് മെത്രാന്മാരായ ഗുവോ ജിൻകാൽ, യാങ് ഷിയാവോട്ടിങ് എന്നിവർ ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം സ്വീകരിച്ച് വത്തിക്കാനിെലത്തിയത്.
യുവാക്കളുടെ വിഷയങ്ങൾക്ക് പ്രാമുഖ്യമുള്ള ഇത്തവണത്തെ സുന്നഹദോസ് മൂന്നാഴ്ച നീളും. കഴിഞ്ഞ മാസമാണ് വത്തിക്കാനും ചൈനയും തമ്മിൽ ചരിത്രപ്രധാനമായ കരാർ ഒപ്പുവെച്ചത്. പുതുതായി മെത്രാന്മാരെ നിയമിക്കുന്നതിൽ മാർപാപ്പക്ക് അധികാരം വിട്ടുനൽകുന്നതാണ് കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.