ലോസ് ആഞ്ജലസ്: യു.എസിൽ അടുത്തിടെയുണ്ടായ കൂട്ടവെടിവെപ്പിലെ പ്രതി സാൻറിനോ വില്യം (19) ആത്മഹത്യ ചെയ്തു. ആക്ര മണത്തിനിടെ സാൻറിനോയെ വെടിവെച്ചു കൊലപ്പെടുത്തിയെന്നായിരുന്നു നേരത്തേ പൊലീസിെൻറ വാദം. കഴിഞ്ഞ ഞായറാഴ്ച കാലിഫോർണിയയിലെ ഗിൽറോയി നഗരത്തിെല ആഘോഷപരിപാടിക്കിടെയാണ് കൂട്ടവെടിവെപ്പ് നടന്നത്.
ആക്രമണത്തിൽ 25 വയസ്സുള്ള യുവാവും രണ്ടു കുട്ടികളും െകാല്ലപ്പെട്ടു. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമിയെ ഉടൻ വെടിവെച്ചു കൊലപ്പെടുത്തിയതിനാലാണ് കൂടുതൽ പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പൊലീസ് അന്ന് പറഞ്ഞിരുന്നു. ഈ വർഷം യു.എസിൽ നടക്കുന്ന 247ാം വെടിവെപ്പ് കൊലപാതകമായിരുന്നു കാലിഫോർണിയയിലേത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.