ലണ്ടന്‍: പിടിച്ചെടുത്ത ഇറാന്‍റെ എണ്ണക്കപ്പൽ ഉപാധികളോടെ വിട്ടുകൊടുക്കുമെന്ന് ബ്രിട്ടൻ അറിയിച്ചു. എണ്ണ സിറ ിയയിലേക്ക് കൊണ്ടുപോകരുത് എന്നതടക്കമാണ് ഉപാധി. ഇറാനുമായുള്ള ചർച്ചയിൽ പുരോഗതിയുണ്ടെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് പറഞ്ഞു.
ജൂൈല 14ന് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്നിന്നാണ് ഇറാെൻറ സൂപ്പര്‍ ടാങ്കര്‍ ഗ്രേസ് -ഒന്ന് ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂനിയെൻറ ഉപരോധം മറികടന്ന് സിറിയയിലേക്ക് എണ്ണ കടത്തുെന്നന്നാരോപിച്ചായിരുന്നു നടപടി.
അമേരിക്കയുടെ നിർദേശം അനുസരിച്ചാണ് ബ്രിട്ടൻ എണ്ണ ടാങ്കർ പിടിച്ചതെന്നും ഇത് കടൽകൊള്ളയാണെന്നുമായിരുന്നു ഇറാന്‍റെ പ്രതികരണം. കപ്പലിലെ ഇന്ത്യക്കാരായ നാലു ജീവനക്കാരെ കഴിഞ്ഞദിവസം ജാമ്യത്തിൽ വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.