ലണ്ടൻ: കരാറില്ല ബ്രെക്സിറ്റിനെതിരെ പാസാക്കിയ ബില്ല് ബ്രിട്ടീഷ് പാർലമെൻറിലെ ഉപരിസഭ (പ്രഭുസഭ) പാസാക്കി. ഇതേ ാടെ ബ്രെക്സിറ്റിൽ പ്രധാനമന്ത്രി ബോറിസ് ജോൺസെൻറ തകർച്ച പൂർണമായി. ഏതുവിധേനയും കരാറില്ലാെത ഒക്ടോബർ 31ന ് യൂറോപ്യൻ യൂനിയൻ വിടാനായിരുന്നു ബോറിസിെൻറ പദ്ധതി.
ഒക്ടോബർ 19നകം യൂറോപ്യൻ യൂനിയനുമായി കരാറുണ്ടാ ക്കാൻ സാധിക്കുന്നില്ലെങ്കിൽ ബ്രെക്സിറ്റ് മൂന്നുമാസത്തേക്കു കൂടി നീട്ടണം എന്നാവശ്യപ്പെടുന്നതാണ് ബില്ല്. ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അംഗീകാരം വേണം.
സർക്കാറിനെതിരെ സമർപ്പിച്ച ഹരജി തള്ളിലണ്ടൻ: ബ്രെക്സിറ്റിന് ആഴ്ചകൾമാത്രം ശേഷിക്കെ പാർലമെൻറ് മരവിപ്പിച്ച സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹരജി ബ്രിട്ടീഷ് ഹൈകോടതി തള്ളി. അപേക്ഷ യു.കെ സുപ്രീംകോടതിക്കു സമർപ്പിക്കുമെന്നും കോടതി അറിയിച്ചു. മുൻപ്രധാനമന്ത്രി സർ ജോൺ മേജറും ബ്രെക്സിറ്റ് വിരുദ്ധ പ്രചാരക ജിന മില്ലറുമാണ് ഹരജി സമർപ്പിച്ചത്. ഹരജി തള്ളാനുള്ള കാരണം പിന്നീട് വിശദീകരിക്കുമെന്ന് ജഡ്ജിമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.