കാൻബറ: ന്യൂസിലൻഡിലെ പള്ളികളിൽ നടന്ന കിരാതമായ ആക്രമണത്തിൽ നടുക്കം പൂണ്ട് ആക്രമിയുടെ ജന്മനാട്. ആസ്ട്രേലിയയ ിലെ ഗ്രാഫ്റ്റൺ ഗ്രാമത്തിലാണ് കൂട്ടക്കൊല നടത്തിയ ബ്രെൻറൻ ടാറൻറ് ജനിച്ചുവളർന്നത്. ഗ്രാഫ്റ്റണിലെ ഹൈസ്കൂളിലായിരുന്നു ടാറൻറിെൻറ വിദ്യാഭ്യാസം.
ക്ലാസിലെ കോമാളിയായിരുന്നു ടാറൻറ് എന്നാണ് സഹപാഠികൾ നൽകുന്ന വിവരം. എന്നാൽ, അക്രമവാസനയുള്ള കുട്ടിയായിരുന്നു ടാറൻറ് എന്നും സഹപാഠികളുമായി എപ്പോഴും കലഹിച്ചിരുന്നതായും സ്കൂളിലെ ജീവനക്കാർ ഒാർക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ടാറൻറ് ഒരു ഫിറ്റ്നസ് സെൻററിലെ ട്രെയിനറായി ചേർന്നു. 2011ൽ പിതാവിെൻറ മരണശേഷം താനൊരു ഭീകരനാണെന്നും ലക്ഷ്യം നേടേണ്ടതുണ്ടെന്നും ടാറൻറ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു.
ഫിറ്റ്നസ് ട്രെയിനറായിരിക്കെ, കുട്ടികൾക്കായി അത്ലറ്റിക് മത്സരങ്ങളും നടത്തിയിരുന്നതായി സിഡ്നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. 2012 ലാണ് രാജ്യം വിടുന്നത്. അതിനുശേഷം വല്ലപ്പോഴുമാണ് ആസ്ട്രേലിയയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.