മെൽബൺ: അപകടത്തിൽ നഷ്ടമായ കൈയിലെ തള്ളവിരലിെൻറ സ്ഥാനത്ത് കാൽവിരൽ തുന്നിച്ചേർത്ത് ആസ്ട്രേലിയൻ ഡോക്ടർമാർ. പടിഞ്ഞാറൻ ആസ്ട്രേലിയയിലെ കൃഷിയിടത്തിൽവെച്ച് കാളയുടെ ചവിേട്ടറ്റ് കൈയിലെ തള്ളവിരൽ അറ്റുപോയ സാക് മിഷേൽ എന്ന 20കാരനാണ് സിഡ്നി െഎ ഹോസ്പിറ്റലിലെ ഡോക്ടർമാർ അപൂർവ ശസ്ത്രക്രിയ നടത്തിയത്. മിഷേലിെൻറ കൂടെയുള്ളവർ അറ്റുപോയ തള്ളവിരൽ െഎസിൽ പൊതിഞ്ഞ് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാത്തതിനെ തുടർന്നാണ് കാൽവിരൽ ശസ്ത്രക്രിയിലൂടെ വേർപെടുത്തിയശേഷം കൈപ്പത്തിയിൽ തുച്ചിച്ചേർത്തത്.
തുടക്കത്തിൽ ശസ്ത്രക്രിയക്ക് യുവാവ് എതിരായിരുന്നുവെങ്കിലും ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് സമ്മതിക്കുകയായിരുന്നു. കാൽവിരൽ തുന്നിച്ചേർത്തതിലൂടെ യുവാവിന് നഷ്ടമാവാൻ സാധ്യതയുള്ള കൈകൊണ്ടുള്ള പ്രവർത്തനങ്ങൾ തിരിച്ചുകിട്ടുമെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയ ഡോ. സീൻ നിക്ലിൻ പറഞ്ഞു. മുഴുവൻ വിരൽ ഇത്തരത്തിൽ തുന്നിച്ചേർക്കുന്നത് ലോകത്തുതന്നെ അപൂർവ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.