മോസ്കോ: റഷ്യയിൽ സെപ്റ്റംബറിൽ നടക്കുന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ മത്സരിക്കു ന്നതിന് പ്രതിപക്ഷ പാർട്ടി സ്ഥാനാർഥികൾക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മോസ്കോയിൽ റാലി നടത്തിയ ആയിരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു.
30ഓളം സ്ഥാനാർഥികളെയാണ് അയോഗ്യരാക്കിയത്. പ്രസിഡൻറ് വ്ലാദിമിർ പുടിെൻറ പ്രധാന വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി ഉൾപ്പെടെ പലരും ജയിലിലാണ്. ആരോഗ്യ പ്രശ്നങ്ങൾ മൂലം നവാൽനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുണ്ട്. അദ്ദേഹത്തിെൻറ ആരോഗ്യനിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. റാലിയിൽ പങ്കെടുത്ത 1074 പേരെയാണ് അറസ്റ്റ് ചെയ്തത്.
സുരക്ഷ പ്രശ്നം കണക്കിലെടുത്ത് മോസ്കോയിൽ റാലി നിരോധിച്ചതാണെന്നാണ് ഔദ്യോഗിക ഭാഷ്യം. തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് 20,000 ആളുകളാണ് റാലിക്കെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.