ജോര്‍ജിയ: സെപ്റ്റംബര്‍ 29-ന് വെള്ളിയാഴ്ച രാവിലെ ജോര്‍ജിയയില്‍ പൊലീസിനു നേരെ നടന്ന പതിയിരുന്നാക്രമണത്തില്‍ വനിത ഡിറ്റക്ടിവ് ഓഫിസര്‍ ക്രിസ്റ്റീന്‍ ഹയറിന് (29) കൊല്ലപ്പെടുകയും മറ്റൊരു പൊലീസ് ഓഫിസര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അലബാമ അതിര്‍ത്തിയിലുള്ള ഡെഡാര് ടൗണിനു സമീപം വൃക്ഷനിബിഡമായ പ്രദേശത്താണ് സംഭവം നടന്നത്. പോള്‍ക്ക കൗണ്ടിയില്‍ കളവു ചെയ്യപ്പെട്ട കാറിനെക്കുറിച്ച് അന്വേഷിക്കാനായിരുന്നു ക്രിസ്റ്റീനും സഹപ്രവര്ത്തകന് ഡേവിഡ് ഗുഡ്റില്ലും എത്തിയത്. പെട്ടെന്ന് റിവോള്‍വറുമായി ചാടിവീണ സേത്ത് സ്പെന്‍ഗ്ളര്‍ (31) ഇരുവര്‍ക്കും നേരെ നിറയൊഴിക്കുകയായിരുന്നു.
സേത്തിെൻറ കൂടെ സാമന്ത റൂഫും (22) ഉണ്ടായിരുന്നു.സംഭവത്തിനു ശേഷം പ്രതിയുടെ കൂടെയുണ്ടായിരുന്ന സാമന്തയെ പൊലീസ് പിടികൂടിയെങ്കിലും സേത്ത് രക്ഷപ്പെട്ടു. അല്പ സമയത്തിനു ശേഷം പ്രതി പൊലീസിന് മുന്നില്‍ കീഴടങ്ങി. വെടിയേറ്റ് മരിച്ച ക്രിസ്റ്റീന്‍ അഞ്ചു വര്‍ഷമായി ഡിറ്റക്ടിവായി ജോലി ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.