അൽജിയേഴ്സ്: അൽജീരിയയിൽ അഴിമതിക്കേസിൽ രണ്ട് മുൻ പ്രധാനമന്ത്രിമാരെ കോടതി ശിക്ഷിച്ചു. അഹ്മദ് ഒൗയാഹിയ, അബ്ദുൽ മാലിക് സെല്ലാൽ എന്നിവരെയാണ് ശിക്ഷിച്ചത്. ഔയാഹിയക്ക് 15 വർഷം തടവും 16000 ഡോളർ പിഴയുമാണ് വിധിച്ചത്. സെല്ലാലിന് 12 വർഷം തടവും 8000 ഡോളർ പിഴയും. അഴിമതിയിൽ മുങ്ങിക്കുളിച്ച രാജ്യത്തെ ഭരണസംവിധാനം ഉടച്ചുവാർക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരുടെ വിജയം കൂടിയാണ് കോടതി വിജയം.
20 വർഷം ഭരിച്ച അബ്ദുൽ അസീസ് ബൂതഫ്ലിഖയുടെ രാജിക്കു ശേഷം രാജ്യത്ത് കഴിഞ്ഞ ദിവസം പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നിരുന്നു. അതിനു പിന്നാലെയാണ് കോടതിവിധി. ബൂതഫ്ലിഖയുടെ അണികളാണിവർ. ഫ്രാൻസിൽനിന്ന് 1962ൽ സ്വാതന്ത്ര്യം നേടിയ ശേഷം ആദ്യമായാണ് അൽജീരിയൻ കോടതിയിൽ വിചാരണ നടക്കുന്നത്. കാർനിർമാണ കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.