ലണ്ടൻ: കോമൺവെൽത്ത് രാജ്യങ്ങളിൽനിന്ന് ബ്രിട്ടനിലേക്ക് കുടിയേറിയവരെ തെറ്റായ രീതിയിൽ കൈകാര്യം ചെയ്ത ‘വിൻറ്റഷ് കുടിയേറ്റ നയം’ 93 ഇന്ത്യൻ വംശജരെക്കൂടി ബാധിച്ചതായി പുതിയ വിവരം. അനധികൃത താമസക്കാരെന്ന നിലയിൽ 93 ഇന്ത്യക്കാർ ഇതിൽ കുടുങ്ങിയതായി ബ്രിട്ടീഷ് സർക്കാർ പുറത്തുവിട്ട പുതിയ കണക്കിൽ പറയുന്നു. അതേസമയം, ഇൗ 93 ഇന്ത്യക്കാർക്കും താമസത്തിനും തൊഴിലെടുക്കുന്നതിനുമുള്ള അവകാശത്തിനായുള്ള നിയമപരമായ രേഖകൾ ലഭ്യമാക്കുന്നതിനുള്ള നീക്കങ്ങളും ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേകസംഘം ആരംഭിച്ചിട്ടുണ്ട്.
1973ൽ കുടിയേറ്റ ചട്ടങ്ങൾ കടുപ്പിക്കുന്നതിനു മുമ്പ് ബ്രിട്ടനിലേക്ക് കുടിയേറിയവരുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് ഇവരാണ്. ഇത്തരത്തിൽ കരീബിയൻ രാജ്യങ്ങളിൽനിന്ന് എത്തിയ 2125 പേരുടെ കേസുകൾ നിയുക്ത സംഘം പരിഹരിച്ചിരുന്നു. എന്നാൽ, ഇതാദ്യമായാണ് ഇന്ത്യൻ വംശജർ ‘വിൻറ്റഷ് നയ’ത്തിെൻറ പരിധിയിൽപെട്ടതായി പുറത്തുവരുന്നത്. 1948നും 1971നും ഇടയിൽ നേരത്തെ ബ്രിട്ടീഷ് കോളനികൾ ആയിരുന്ന രാജ്യങ്ങളിൽനിന്ന് എത്തിച്ചേർന്നവരെ ബ്രിട്ടൻ വിശേഷിപ്പിക്കുന്നത് ‘വിൻറ്റഷ് തലമുറ’ എന്നാണ്. ഇതിൽ കൂടുതലും കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. ‘എച്ച്.എം.ടി എംപയർ വിൻറ്റഷ്’ എന്ന കപ്പലിൽ ആയിരുന്നു ഇവർ അവിടെയെത്തിയത്.
എന്നാൽ, ഇവരെ പിന്നീട് ബ്രിട്ടീഷ് ഭരണകൂടം മോശമായാണ് കൈകാര്യം ചെയ്തത്. പലരെയും നാടുകടത്തുകയും തടവിലിടുകയും ചെയ്തു.
ഏറെ നാളുകളായി ബ്രിട്ടനിൽ സ്ഥിര താമസമാക്കിയ പലർക്കും തിരിച്ചു ഇവിടേക്ക് മടങ്ങാനായില്ല. തെരേസാ മേയുടെ ശത്രുതാപരമായ നയം എന്ന നിലയിൽ ഇത് വിമർശിക്കപ്പെട്ടു. ഇത് വിവാദമായതോടെ മേയുടെ ആഭ്യന്തര സെക്രട്ടറിയായ അംബൂർ റൂഡിെൻറ രാജിയിൽ കലാശിച്ചു. ഇൗ നയം പുനഃപരിശോധിക്കണമെന്ന ആവശ്യത്തിനൊടുവിൽ കഴിഞ്ഞ േമയിലാണ് ബ്രിട്ടീഷ് പാർലമെൻറ് ‘വിൻറ്റഷ് പദ്ധതി’ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.