സിയാചിൻ: വൻശക്തികൾ ഉൾപ്പെടെ നൂറോളം രാഷ്ട്രങ്ങളിലുണ്ടായ സൈബര്‍ ആക്രമണത്തിൽ കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ പ്രവർത്തനം താറുമാറായി. ഇന്ത്യയിൽ ആന്ധ്രപ്രദേശ് പൊലീസ് സേനയുടെ കമ്പ്യൂട്ടറുകളിൽ സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടൻ, റഷ്യ, സ്വീഡൻ, ഫ്രാൻസ്, ചൈന, ഇറ്റലി, ഇൗജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമണം ബാധിച്ചു.
കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി വിവരങ്ങൾക്ക് രഹസ്യകോഡ് നൽകുകയും തുറക്കാൻ നിശ്ചിത തുക ആവശ്യപ്പെടുകയും ചെയ്യുന്ന ‘റാൻസംവെയർ’ വിഭാഗത്തിൽ പെട്ട ‘വാണാക്രൈ’ വൈറസുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. റഷ്യൻ ആഭ്യന്തര മന്ത്രാലയം, ബ്രിട്ടീഷ് ആരോഗ്യ വകുപ്പിനു കീഴിലെ ആശുപത്രികൾ, ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ, അമേരിക്കൻ കൊറിയർ കമ്പനി ഫെഡ്എക്സ് തുടങ്ങിയവ ആക്രമണത്തിനിരയായി. മൈക്രോസോഫ്റ്റിെൻറ പഴയ ഒാപറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറാൻ അമേരിക്കൻ ദേശീയ സുരക്ഷാ ഏജന്‍സി (എൻ.എസ്.എ) നേരത്തെ വികസിപ്പിച്ച സംവിധാനമാണ് ഹാക്കർമാർ ഉപയോഗിച്ചത്. ആക്രമണം ഏറ്റവും കൂടുതൽ ബാധിച്ചത് ബ്രിട്ടനിലെ ആരോഗ്യമേഖലയെയാണ്. ഇവിടെ ദേശീയ ആരോഗ്യ വകുപ്പിനു കീഴിലെ 40 ഒാളം ആശുപത്രികളിൽ ശസ്ത്രക്രിയ ഉൾെപടെ മുടങ്ങി.
റഷ്യൻ ആഭ്യന്തര വകുപ്പിനു കീഴിലെ ആയിരത്തോളം കമ്പ്യൂട്ടറുകൾ ആക്രമിക്കപ്പെട്ടു. കാർ നിർമാതാക്കളായ റെനോയുടെ േസ്ലാവാക്യയിലെ പ്ലാൻ് പ്രവർത്തനം നിർത്തിവെച്ചു. സൈബർ ആക്രമണം ലോകത്തെ വാർത്തവിനിമയ സംവിധാനങ്ങളടക്കമുള്ള മേഖലകളെ ബാധിെച്ചന്നാണ് സൂചന. ‘ഷാഡോ ബ്രോക്കേഴ്സ്’ എന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. മൈക്രോസോഫ്റ്റിലെ സുരക്ഷാ പഴുത് മുതലെടുക്കാനാണ് ഏജൻസി മാൽവെയറുകൾ രൂപപ്പെടുത്തിയത്. ഇൗ സംവിധാനം കവര്ന്നെടുക്കപ്പെട്ടുവെന്നാണ് വിദഗ്ധര്‍ കരുതുന്നത്. മറ്റൊരു പ്രമുഖ സോഫ്റ്റ്വെയർ സെക്യൂരിറ്റി കമ്പനിയായ കാസ്പർസ്കി ലാബും ആയിരക്കണക്കിന് കമ്പ്യൂട്ടറുകളിൽ മാൽവെയർ ബാധ കണ്ടെത്തി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കമ്പ്യൂട്ടറുകളെ വാണാക്രൈ റാൻസംവെയർ ബാധിച്ചതായി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുകയാണെന്ന് യു.എസ് കമ്പ്യൂട്ടർ എമർജൻസി റീഡിനെക്ക് ടീം അറിയിച്ചു. ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ യൂനിവേഴ്സിറ്റികൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജർമൻ റെയിൽവേ കമ്പനി ഡോയിച്ച് ബാൺ, സ്പാനിഷ് വാർത്തവിനിമയ സ്ഥാപനമായ ടെലിഫോണിക തുടങ്ങിയവയും ആക്രമണത്തിനിരയായി.
ആക്രമണം എങ്ങനെ?
ഇ-മെയിലായാണ് ഇൗ വൈറസ് കമ്പ്യൂട്ടറുകളിലെത്തുന്നത്. ഇ-മെയിൽ തുറക്കുന്നതോടെ ‘സിപ്’ ചെയ്്ത ഫയൽ ലഭിക്കും. ഇതു തുറക്കുന്നതോടെ അകത്ത് കയറുന്ന വൈറസ് കമ്പ്യൂട്ടറിനകത്തെ ഫയലുകളെ ബാധിക്കുന്നു. ക്രമേണ ഫയലുകൾ തുറക്കാതാകും. കമ്പ്യൂട്ടർ സ്ക്രീനിൽ ഹാക്കർമാരുടെ സന്ദേശം തെളിയുന്നു.നിശ്ചിത തുക ‘ബിറ്റ്കോയിൻ’ വഴി ഉടൻ അടക്കണമെന്നും തുക ലഭിച്ചില്ലെങ്കിൽ ഫയലുകൾ നഷ്ടപ്പെടുമെന്നുമാണ് സന്ദേശം. ഒന്നിലേറെ കമ്പ്യൂട്ടറുകൾ ബന്ധിപ്പിച്ച സ്ഥാപനങ്ങളിൽ ഒന്നിനെ ബാധിച്ചാൽ അവശേഷിച്ചവകൂടി വൈറസിനിരയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.