കാമറണിനെ വിമര്‍ശിച്ച ഒബാമക്കെതിരെ ബ്രിട്ടീഷ് പത്രങ്ങള്‍

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തി ബ്രിട്ടീഷ് പത്രങ്ങള്‍. ദി അറ്റ്ലാന്‍റിക് എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമറണിനെയും യൂറോപ്യന്‍ കൂട്ടുകെട്ടിനെയും ഒബാമ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.
2011ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയശേഷം ലിബിയയിലെ കാര്യങ്ങളില്‍ വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശം. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച ഒബാമയുടെ നടപടി അസാധാരണമായിരുന്നുവെന്നാണ് പ്രമുഖ ബ്രിട്ടീഷ് പത്രമായ ദ ടൈംസ് വ്യക്തമാക്കുന്നത്. ലിബിയയുടെ അവസ്ഥ മോശമായതില്‍ കാമറണിനെയാണ് ഒബാമ കുറ്റപ്പെടുത്തുന്നതെന്നും പത്രം പറയുന്നു. ഒബാമയുടേത് നിഷ്ഠുരമായ പ്രവൃത്തിയെന്നാണ് ദി ഇന്‍ഡിപെന്‍ഡന്‍റ് പറയുന്നത്. ഖദ്ദാഫിയുടെ പതനത്തിനുശേഷവും മറ്റ് പല കാര്യങ്ങള്‍ പറഞ്ഞ് ലിബിയയെ ഒറ്റപ്പെടുത്താനാണ് യൂറോപ്യന്‍ യൂനിയന്‍ ശ്രമിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തിയത്. ലിബിയയെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂനിയന്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.