അഭയാർഥി പ്രശ്നം: അംഗരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ

അങ്കാറ: അഭയാർഥി പ്രശ്നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങൾ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. മാസത്തിൽ ആറായിരത്തോളം അഭയാർഥികളെ അംഗരാജ്യങ്ങൾ സ്വീകരിക്കണമെന്ന് മൈഗ്രേഷൻ ഹൈക്കമീഷണർ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു.

ഒരു ലക്ഷത്തിഅറുപതിനായിരം അഭയാർഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറിൽ യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ഉണ്ടാക്കിയ ധാരണ. എന്നാൽ, ഇതുവരെ 885 പേരെയാണ് സ്വീകരിച്ചത്. ഇത് അംഗീകരിക്കാനാവില്ലെന്നും ദിമിത്രസ് പറഞ്ഞു.

ഗ്രീസിൽ നിന്ന് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ബാള്‍ക്കന്‍ പാത ഒാസ്ട്രിയ അടച്ചതോടെ പതിനായിരകണക്കിന് അഭയാർഥികളാണ് ദുരിതത്തിലായത്. ഓസ്ട്രിയയെ കൂടാതെ സ്ലൊവീനിയ, ക്രൊയേഷ്യ, സെര്‍ബിയ, മാസിഡോണിയ രാജ്യങ്ങളാണ് അഭയാര്‍ഥികള്‍ക്കെതിരെ പാത കൊട്ടിയടച്ചത്. ഈ നടപടിയിൽ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുക ഗ്രീസാണ്.

അഭയാര്‍ഥി പ്രവാഹം തടയാന്‍ ഏകപക്ഷീയമായി ബാള്‍ക്കന്‍ പാത അടച്ച യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിയെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍കല്‍ രൂക്ഷമായി വിമർശിച്ചിരുന്നു. നിലവില്‍ അഭയാര്‍ഥി പ്രവാഹം തടയാന്‍ തുര്‍ക്കിയും യൂറോപ്യൻ യൂണിയനും ധാരണയിലെത്തിയിരുന്നു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.